കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച എംടി, രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗമാണെന്നും, അധികാരമെന്നാല്‍ എല്ലായിടത്തും ആധിപത്യമോ സര്‍വ്വാധിത്യമോ ആണ്. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം ലഭിച്ചാല്‍ ആധിപത്യത്തിനുള്ള ഒരു അവസരമാണെന്നും പറഞ്ഞു
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍വെച്ചായിരുന്നു എംടി രൂക്ഷമായ ഭാഷയില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. 'അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയതാണ്.
പെരുമാൾ മുരുകൻ എന്ന കലാകാരന് തന്റെ എഴുത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നുള്ള സമ്മർദം കൊണ്ട് എഴുത്ത് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യവും കലാ സൃഷ്ടിയും ഇല്ലാതാക്കുമെന്ന് സമൂഹം മനസ്സിലാക്കണം. നിലവിലെ ഇന്ത്യയിലെ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ സാഹചര്യം കാണുമ്പോൾ ജർമനിയിലെ നാസി ഭരണമാണ് ഓർമ വരുന്നത്
ആദ്യകാലത്ത് കിട്ടുന്നതെന്തും വായിക്കുമായിരുന്നു. കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. മഹാകവി അക്കിത്തത്തിന്റെ വീട്ടില്‍ പോയി പുസ്തകമെടുക്കും. മലയാളവും ഇംഗ്ലീഷും. ഹൈസ്‌കൂളിലൊന്നും അന്ന് അധികം പുസ്തകങ്ങളൊന്നുമില്ല. അതിന്റെ ചുമ